Sunday, March 29, 2015

വിടരാൻ മടിച്ചപൂമൊട്ടിൻ കവിൾത്തടം
വീണ്ടും വസന്തം തലോടയായി.
ഇറുകിയടഞ്ഞകണ്‍പോളകളാർദ്രമാ-
മൊരുചുംബനത്താൽ തുറക്കയായി.
ഘനമാർന്ന ദുഃഖമീയുരുകിയ മഞ്ഞിന്റെ
കുളിരിനോടൊപ്പമലിഞ്ഞുപോയി.
ഊഷ്മളവായുതന്നാന്തോളനങ്ങളിൽ
ഒരു നവസ്വപ്നമുദിച്ചുപൊങ്ങി.