Friday, November 6, 2015


കുറച്ചുദിവസങ്ങൾക്കുമുൻപ് കോഴിക്കോട് എന്റെ മുത്തച്ഛന്റെ ചരമവാർഷികദിനത്തിൽ ഒരു അനുസ്മരണ യോഗം നടക്കുകയുണ്ടായി. ഇപ്പോൾ കോഴിക്കോട് സബ് ജഡ്ജ്  ആയ എന്റെ വലിയമ്മയുടെ മകൻ, മുത്തച്ഛൻ തന്നെ എന്തുമാത്രം സ്വാധീനിച്ചു എന്ന് എഴുതിയത് ഞാൻ വായിച്ചു. എന്തുകൊണ്ട് നാം വിജയികളെ മാത്രം ഓർക്കുന്നു. പരാജിതർ എന്തുകൊണ്ട് വിസ്മരിക്കപ്പെടുന്നു..

എന്തുകൊണ്ട് എനിയ്ക്ക് കവിതകളെ സ്നേഹിച്ചിരുന്ന ആ സ്ത്രീയെ ഒരു നിമിഷം പോലും മറക്കാനാവുന്നില്ല.. ഒരു പക്ഷെ അവരുടേത് ആയിരുന്നില്ലേ യഥാർത്ഥ സാഹിത്യവാഞ്ഛ ? വിദ്യാഭ്യാസം കൊണ്ട് കളങ്കപ്പെടാത്ത ഒന്ന്.

വിജയികളായ ഓരോരുത്തർക്കും തങ്ങളുടെ പരാജിതരായ പൂർവ്വികരോട് കടപ്പാടില്ലേ? വിജയം വാസ്തവത്തിൽ ഒരു വ്യക്തിയുടെതാണോ?
സ്വപ്‌നങ്ങൾ ഒരുപക്ഷെ ദീപശിഖകളാകം.. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറാൻ ഉള്ളവ. എന്നെങ്കിലും ലക്ഷ്യത്തിലെത്തും എന്ന പ്രതീക്ഷയോടെ..

ഈ യാത്ര നിലയ്ക്കുന്നില്ല. ഇടയ്ക്ക് ചെറിയ വിശ്രമവേളകൾ ഉണ്ടെങ്കിലും. ഇത് തുടർന്നു തന്നെ പോകും..