ഗസലുകളെ പറ്റി ചിന്തിക്കുകയായിരുന്നു. ലളിതമായ വാക്കുകളിലെ പ്രാണൻ പിടയുന്ന ദുഃഖത്തെ പറ്റി.
ദുഃഖങ്ങൾ ഇല്ലാതാക്കാൻ ഇന്നത്തെ ലോകത്തിന് എന്തെല്ലാം വഴികൾ ഉണ്ട്. ഇന്നലെവരെയുള്ള എല്ലാം മറന്ന് ഇന്നിൽ ജീവിക്കാൻ.. പക്ഷെ ദുഃഖങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, വിരഹവും വേദനകളും ഇല്ലായിരുന്നുവെങ്കിൽ കവിതയുണ്ടാകുമായിരുന്നോ ? ഗസലുകൾ ഉണ്ടാകുമായിരുന്നോ ?
ഗസൽ ഗായകർ ഇപ്പോഴും എറ്റവും കൂടുതൽ പാടുന്നത് മിർസ ഖാലിബിന്റെ കവിതകളാണത്രേ.. നൂറ്റാണ്ടുകൾക്ക് മുൻപേ എഴുതപ്പെട്ട വരികൾ. സംഗീതവും ശബ്ദവും മാത്രം മാറുന്നു.
എനിക്ക് പരിചയമുള്ളത് ഗസലുകളുടെ അനുകരണങ്ങൾ ആയ സിനിമാപാട്ടുകളെയാണ്.. ഗസലുകളുടെ സുൽത്താൻ ആയ മെഹ്ദി ഹസ്സന്റെ പാട്ടുകൾ കേൾക്കുകയായിരുന്നു ഞാൻ, മകളുടെ കരച്ചിലിന്റെ ഇടവേളയിൽ .