ഇനിയൊരുവേളയെൻ ഹൃദയം പൊടുന്നനെ
ചടുലമീ താളം മറന്നുവെങ്കിൽ ,
വിമലമാമേതോ വിചാരമായ് നിൻ മനോ-
വീചിയിൽ ഞാൻ കുടികൊണ്ടിടട്ടെ .
പാതിമുറിഞ്ഞോരു പാട്ടുകളൊക്കെയും
വിണ്ണിന്റ്റെ മാറിലലഞ്ഞിടട്ടെ.
ഒരു ചെറുകാറ്റിന്റെ മർമ്മരം മാത്രമായ്
അവ നിന്നരികത്തണഞ്ഞിടട്ടെ.