മഞ്ഞുകാലം വന്നു പുൽകിയ മാമര-
ച്ചില്ലതൻ പൂക്കൾ കൊഴിഞ്ഞോരു തുമ്പിലെ,
ദക്ഷിണസീമകൾ തേടിപ്പറന്നോരു
പക്ഷികൾ കൈവിട്ട പിഞ്ജരം പോലെയീ
വർത്തമാനത്തിലുഴറുന്നു ഞാൻ , എന്റെ
അസ്ഥിത്വമെന്നോ കളഞ്ഞുപോയെങ്കിലും.