സി ജെ തോമസിന്റെ സഹധർമ്മിണിയും എം പി പോളിന്റെ മകളുമായ റോസി തോമസിന്റെ ഒരു ലേഖനത്തിൽ വായിച്ചതായി ഓർക്കുന്നു, കൌമാരപ്രായത്തിൽ കവിതയും കഥയുമൊക്കെ സ്വപ്നം കാണുന്ന ഒരുപാടു പെൺകുട്ടികൾ ഉണ്ടാകും. പക്ഷെ മഴയെയും പുഴയെയും ഒക്കെ പറ്റി എഴുതിക്കഴിയുമ്പോൾ അവർക്ക് ഒന്നും എഴുതനില്ലാതെയാകും. ജീവിതയാഥാർത്ഥ്യങ്ങളെ പഞ്ചസാരക്കുഴമ്പിൽ മുക്കാതെ സത്യമായിത്തന്നെ കാണാൻ അവർക്ക് ധൈര്യമുണ്ടാകില്ല.
ശരിക്കും അസാമാന്യ ധൈര്യം തന്നെ സത്യം പറയാൻ! കുട്ടിക്കാലത്ത് പഠിച്ചിട്ടുള്ള പ്രാർത്ഥനപോലെ കൃത്യങ്ങൾ ചെയ്യുവാനുള്ള ഭാഗ്യത്തിനും സത്യം പറയുവാനുള്ള ശക്തിക്കുമായി ഞാൻ പ്രാർത്ഥിക്കുന്നു..