പുലരൊളി വീണ്ടുമെൻ ജാലകവാതിലിൽ
പുതിയൊരു പുഞ്ചിരിയായിത്തെളിയവേ,
പതിയെ കിനാവിന്റ്റെ കമ്പളം മാറ്റി ഞാൻ
പഴയതാം ലോകത്തിലേക്കു മടങ്ങവേ,
ഉറയുന്നു, കൺകോണിലിന്നലെ കണ്ടൊരാ
മുഗ്ദമാം സ്വപ്നവും, കണ്ണുനീർത്തുള്ളിയായ്!
അതിലോലമെന്നെത്തഴുകിയ കൈകളോ
വഴിതെറ്റി വന്നോരിളംകാറ്റുമാത്രമായ്!