കാത്തു കാതോർത്തുനിൽപ്പുഞാനെന്തിനോ
കാലമേ നിന്റെ കാരുണ്യമൊന്നിനായ്,
നീറിനീറിയെൻ നെഞ്ചിലെത്തീയ്യിലീ
കണ്ണുനീരും കരിഞ്ഞുവെന്നാകിലും,
ഇവിടെ മൂളുന്നൊരീമഞ്ഞുകാറ്റിനും
കഥകളില്ലിനി ചൊല്ലുവാനെങ്കിലും,
കനവുകാണുകയാണു ഞാൻ പിന്നെയും,
കനവുകാണുകയാണു ഞാൻ പിന്നെയും.
പാതിമാത്രം പറഞ്ഞ സ്വകാര്യവും,
മാഞ്ഞുപോയൊരാ മന്ദഹാസങ്ങളും,
പോയ്മറഞ്ഞ പൂക്കാലവുമെന്തിനോ
കനവുകാണുകയാണുഞാൻ പിന്നെയും.