Saturday, May 21, 2022

 കേട്ടുമറന്നോരു പാട്ടുപോൽ ഞാൻ നിൻറെ- 

യുള്ളിൻറെയുള്ളിലൊളിച്ചുനിൽക്കും.

നാവിൻറെ തുമ്പത്തു തത്തിക്കളിച്ചുനി-

ന്നിത്തിരി നേരം കവർന്നെടുക്കും.


അല്ലെങ്കിലവ്യക്തമേതോ കിനാവിൽവ- 

ന്നൽപം പരിഭവം കാട്ടി നിൽക്കും.

പതിയെത്തുറക്കും മിഴികളിൽ പുലരിതൻ

നീഹാരബിന്ദുക്കളായി മാറും.