Wednesday, June 14, 2023

നിന്നോടുമാത്രമായ് ചൊല്ലുവാനായി ഞാൻ, എന്തെന്തുകാര്യങ്ങളോർത്തുവച്ചു. 
മെല്ലെനിൻ കാതിലായ് മൂളുവാനായി ഞാൻ, ഈണങ്ങളെത്രയോ ചേർത്തുവച്ചു. 
വന്നതേയില്ല നീ, ഈണങ്ങളൊക്കെയും 
കാറ്റിന്റെ കൈകൾ കവർന്നെടുത്തു. പറയാതെപോയതും അറിയാതെപോയതും ഇന്നെന്റ്റെ നെഞ്ചിലുറഞ്ഞുപോയി.