അറിയില്ലെനിക്കെന്നെ മൂടുമീ കാർമുകി-
ലൊരു പെരുമാരിയായ് പെയ്തങ്ങുതീരുമോ?
അതുതീർത്ത നൊമ്പരക്കാറ്റിന്റെ കൈകളി-
ലെൻ ശ്വാസവായുവും നേർത്തങ്ങലിയുമോ?
അലയടിച്ചീടുകയാണെന്റെയുള്ളിലാ
പൊയ്പ്പോയ നാളിന്റെ നൈർമല്യമിപ്പൊളും
നീറുന്നനെഞ്ചിലുദിക്കുകയായിതാ
പാടാൻമറന്നോരു പാട്ടിന്റെ ഈരടി.