ചോരചിന്തുന്നോരടർക്കളമെങ്കിലും
തളരാതെതന്നെ നാം മുന്നോട്ടുപോയിടും.
എത്രമേലന്ധകാരത്താലുഴറിലും
വീണ്ടും പ്രതീക്ഷതൻ പുലരിയെ കാത്തിടും.
എന്നോ പരസ്പരം നൽകിയ വാഗ്ദാന
മെന്നും കരുത്തായിയുള്ളിൽ കരുതിടും.
തളരാതിരിക്ക നീ ഹൃദയമേയീവിധം,
പിരിയാതെയോരോമിടിപ്പിലുമുണ്ടുഞാൻ.