Friday, January 4, 2019

ഇരുളിന്റെ കമ്പളം മൂടിയിന്നീ
പുലരിയുമെന്തേയുറങ്ങിടുന്നു
ഉണരുവാനെന്തേ മടിച്ചുനിൽപ്പൂ
തരളമീ ആഘോഷ വേളതന്നിൽ.
ആകില്ലെനിയ്ക്കതിൻ  കണ്ണിണയിൽ
ആർദ്രമായ് ചുംബിച്ചുണർത്തീടുവാൻ.
ആകില്ല കാതിലെന്നാത്മഹർഷം
ആമോദപൂർവ്വം മൊഴിഞ്ഞീടുവാൻ.
എങ്കിലുമുള്ളിൽ നിറഞ്ഞുനിൽക്കും
അജ്ഞാതസംഗീതമെന്തുകൊണ്ടോ
ഒരു ചെറു പ്രാർത്ഥനാഗീതമായി
അന്തരീക്ഷത്തിലലഞ്ഞിടുന്നു.