നിലയ്ക്കാത്ത ഗാനം കേൾക്കാൻ
നിനയ്ക്കാതെ കൂടെ പാടാൻ
വരുന്നുണ്ടിതാരോ കൂട്ടിനായ്..
പിണങ്ങാതെയൊപ്പം കൂടാൻ
ചിരിപ്പൂക്കളെന്നും ചൂടാൻ
നെഞ്ചിടിപ്പിനോടൊപ്പം ചേർന്നിടാൻ..
ഇരുളിലെന്നോ കണ്ട കനവോ, പുലരിയിലരുണിമയായ്!
കരളിലെന്നും കാത്ത കനലോ, കതിരിടുമാശകളായ്!
ഒരു പാട്ടിന്നലകളിലലയാം..
ഒരു കനവിന്നൊളികളിലലിയാം...
പറക്കാം..... പറക്കാം...
കാറ്റിനൊപ്പമീ വാതിൽ തുറക്കാം
പോയതൊക്കെയും നമുക്കു മറക്കാം.
കപടലോകമേ നിൻറെ കാൽക്കീഴിലെൻ
ഹൃദയമില്ലിനി കാണിക്കവയ്ക്കുവാൻ.
വിമലമേതോ പ്രതീക്ഷതൻ തേരിൽ നിൻ
കഠിനവീഥികൾ താണ്ടുകയാണുഞാൻ.