Sunday, September 27, 2020

 ഈ വിചിത്രമാം നാളുകളൊക്കെയും

ഒടുവിലോർമ്മതൻ തീരത്തണഞ്ഞിടും.

അലസമേതോ ദിവാസ്വപ്നമെന്നപോൽ

അവയിൽ നമ്മളും മുത്തുകൾതേടിടും.

Sunday, September 6, 2020

 Goetheയുടെ Gefunden എന്ന കവിതയുടെ തർജ്ജമ

കണ്ടെത്തൽ


വെറുതെ നടന്നു ഞാൻ,

സ്വച്ഛമാ വനഭൂവിൽ,

ഒന്നുമേ തേടാനല്ലെ-

ന്നുദ്ധ്യമം തുച്ഛം നൂനം.


കണ്ടു ഞാൻ തണലിലാ,

സുന്ദരപുഷ്പം , മിന്നും

താരകം പോലെ, ഏതോ

മോഹനനേത്രം പോലെ.


പറയ്ക്കാനൊരുങ്ങവേ,

കേട്ടുവോ പൂവിൻ തേങ്ങൽ,

"അടർന്നു ദ്രവിച്ചുഞാൻ,

ഒടുങ്ങിത്തീർന്നീടണോ?"


പിഴുതൂ, വേരോടെയാ,

പൂച്ചെടി, മന്ദം ഞാനെ-

ന്നരുമപ്പൂന്തോട്ടത്തി-

ന്നകമേ പ്രതിഷ്ഠിക്കാൻ.


തളിർത്തും പൂത്തും പുതു-

നാമ്പുകൾ കിളിർത്തുമി-

ന്നവിടെയൊരുകോണിൽ

വളരുന്നതു ശാന്തം!